SEE THIS BLOG & WRITE YOUR OPINION..............FOLLOW MEEEE.........A COMPLETE EDUCATIONAL BLOG.............JOCKS,NEWS,VIDEOS,PICTURES,PROJECT NOTES ARE AVAILABLE HERE.............

India Vision Live News

Monday, November 9, 2009

കേരളം




ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. (ഇംഗ്ലീഷില്‍: Kerala). വടക്കന്‍ അക്ഷാംശം 8° 17' 30" നും 12° 47'40" ഇടക്കായും കിഴക്കന്‍ രേഖാംശം 74° 27'47" നും 77° 37'12" നും ഇടക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്കും തെക്കുമായി തമിഴ്‌നാട്, വടക്ക്‌ കര്‍ണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ 11 മുതല്‍ 121 കിലോ മീറ്റര്‍ വരെ വീതിയുള്ള കേരളത്തിന്റെ അതിര്‍ത്തികള്‍. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന (നാഗര്‍ കോവില്‍, കന്യാകുമാരി താലൂക്കുകള്‍ ഒഴികെയുള്ള) തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ദക്ഷിണ കര്‍ണ്ണാടകത്തിലെ കാസര്‍ഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങള്‍ ചേര്‍ത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചത്.


വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍, കൊല്ലം എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങള്‍. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.


1950കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.


വിവിധ സാമൂഹിക മേഖലകളില്‍ കൈവരിച്ച ചില നേട്ടങ്ങള്‍ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കാണ്‌.2005-ല്‍ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതി നടക്കുന്ന സംസ്ഥാനം കേരളമാണ്‌.കേരളത്തിന്റെ വരുമാനം പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെ ആശ്രയിച്ചാണ്.


പേരിനുപിന്നില്‍


കേരളം എന്ന പേരിന്റെ ഉത്ഭവത്തിന്റെ കാര്യത്തില്‍ വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ട്.
കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം എന്ന അര്‍ഥത്തില്‍ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം.കേരം എന്ന പദവും സ്ഥലം എന്നര്‍ഥം വരുന്ന അളം എന്ന പദവും ചേര്‍ന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു.
‘ചേരളം’ എന്ന പദത്തില്‍ നിന്ന്‌ ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം, ചേര്‍, അഥവാ ചേര്‍ന്ത എന്നതിന് ചേര്‍ന്ന എന്നാണ് അര്‍ത്ഥം. കടല്‍ മാറി കരകള്‍ കൂടിച്ചേര്‍ന്ന എന്ന അര്‍ത്ഥത്തില്‍ ആണ് ഇത് ഉത്ഭവിച്ചത് എന്നാണാ വാദഗതിക്കാര്‍ കരുതുന്നത്.
സംഘകാലത്തിലെ നെയ്തല്‍ തിണൈ എന്ന ഭൂപ്രദേശത്തില്‍ വരുന്ന ഇവിടം കടല്‍ ചേരുന്ന് ഇടം എന്നര്‍ത്ഥത്തില്‍ ചേര്‍ എന്ന് വിളിച്ചിരുന്നു. ചേര്‍+അളം എന്നതിന് സമുദ്രം എന്ന അര്‍ത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലര്‍ കടലോരത്തിന്റെ അധിപരുമായി.
ചേര രാജാക്കന്മാരില്‍ നിന്നുമാകാം പേര്‍ വന്നതെന്നാണ് മറ്റൊരു അഭിപ്രായം.ഇവരുടെ പേര്‍ തന്നെ ഥേര എന്ന പാലി വാക്കില്‍ നിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിന് ബുദ്ധമതവുമായി ബന്ധം കാണുന്നു. ഥേരന്‍ എന്ന വാക്കിന് വലിയേട്ടന്‍ എന്നാണ് വാച്യാര്‍ത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തില്‍പെട്ടവരായിരുന്നു ചേര രാജാക്കന്മാര്‍ എന്ന് കരുതുന്നു. ഥേര എന്ന വാക്ക് പാലിയില്‍ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേരന്‍ എന്നായതാണെന്നും, സ്ഥലം എന്ന അര്‍ത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. കേരളം ഒരു കാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം.ചേര എന്നതിന്റെ കന്നട ഉച്ചാരണം കേര എന്നാണ്‌. ഇതായിരിക്കാം കേരളം ആയതെന്നാണ്‌ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് വാദിക്കുന്നത്.
വീരകേരളന്റെ നാടായതിനാല്‍ കേരളം എന്ന പേര്‍ വന്നു എന്നും ഒരു വിശ്വാസം ഉണ്ട്.
മലഞ്ചരിവ് എന്നര്‍ത്ഥമുള്ള ചാരല്‍ എന്ന തമിഴ് പദത്തില്‍ നിന്നാണ്‌ ചേരല്‍ ഉണ്ടായതെന്നും അതാണ്‌ കേരളമായതെന്നും മറ്റൊരു വാദം നിലനില്‍ക്കുന്നു.
മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നില്‍ എന്നാണ്.കേരളത്തിന്റെ പ്രകൃതി സൌന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവര്‍ അല്ലാഹു അനുഗ്രഹിച്ച നാട് എന്നര്‍ത്ഥത്തില്‍ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. മലബാര്‍ എന്ന പേര്‍ നല്‍കിയത് അറബികള്‍ ആണെന്നതും ഇതിന് ശക്തി പകരാന്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചേരം (കേരളം) എന്ന വാക്ക് നാഗം (പാമ്പ്) എന്നതിന്റെ തല്‍സമമാണെന്ന് എല്‍.എ. അനന്തകൃഷ്ണയ്യര്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ ദ്രാവിഡരുടെ നാഗാരധനകാരണമായിരിക്കണം ഒരു പക്ഷെ ഈ പേരു വരാനുള്ള കാരണം.


ചരിത്രം


പ്രാക്തന കാലം മുതലുളള അധിനിവേശങ്ങളുടെയും പോരാട്ടങ്ങളുടെയും ബാക്കി പത്രമാണ്‌ ഇന്നത്തെ കേരളം. ആദ്യമായി അധിനിവേശം നടത്തിയത് നെഗ്രിറ്റോയ്ഡ്-ആസ്ത്രലോയ്ഡ് വര്‍ഗ്ഗത്തില്‍ പെട്ടവരായിരുന്നിരിക്കണം എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. കേരളത്തിന്റെ പ്രാക്തനകാലത്ത് ഇന്നുകാണുന്ന സമതലങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഈ അധിനിവേശക്കാര്‍ മുഖ്യമായും ഉയര്‍ന്ന നിരപ്പിലുള്ള സ്ഥലങ്ങളിലേക്കാണ്‌ അധിനിവേശം ചെയ്തത്. ഇവര്‍ മുഖ്യമായും നായാട്ടിലൂടെയും വനങ്ങളിലെ കായ്കനികള്‍ ഭക്ഷിച്ചുമാണ്‌ ജീവിച്ചിരുന്നത്. കൃഷി അവര്‍ക്ക് അജ്ഞാതമായിരുന്നു. ഇവരുടെ പിന്മുറക്കാര്‍ ഇന്നും കേരളത്തില്‍ അവശേഷിച്ചിട്ടുണ്ട്. കിഴക്കന്‍ മലകളിലും കാടുകളിലും കണ്ടുവരുന്ന പണിയര്‍, ഇരുളര്‍, കുറിച്യര്‍, മുതുവാന്മാര്‍, മലയരയര്‍, മലവേടര്‍, ഉള്ളാടര്‍, കാണിക്കാര്‍ തുടങ്ങിയ ആദിവാസികള്‍ ഇവരുടെ പിന്‍‌ഗാമികള്‍ ആണ്‌.
പിന്നീട് അധിനിവേശം ചെയ്തവരാണ്‌
ദ്രാവിഡര്‍. ഇത് ഭൂമിയിലെ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും കടല്‍ മാറി കൂടുതല്‍ സമതലപ്രദേശങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തതിനുശേഷമാണ്‌ എന്നാണ്‌ ചരിത്രഗവേഷകര്‍ കരുതുന്നത്. മഹാശിലസംസ്കാരത്തിന്റെ ഉപജ്ഞാതാക്കള്‍ ഇവരാണ്‌. കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ നിന്നും ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൃഷി അറിയാമായിരുന്ന ഇവര്‍ ആദിമനിവാസികള്‍ അധിവസിച്ചിരുന്ന വനങ്ങളിലേക്ക് കടക്കാതിരിക്കുകയോ ആദിമനിവാസികള്‍ സമതലങ്ങളിലേക്ക് കുടിയേറാതിരിക്കുകയോ ചെയ്തിരിക്കാം. അല്ലെങ്കില്‍ ദ്രാവിഡര്‍ ആദിവാസികള്‍ക്ക് മേല്‍ മേല്‍ക്കോയ്മ നേടിയിരുന്നിരിക്കാം. അവരുടേതായ ചുറ്റുപാടുകളില്‍ ജീവിച്ചുകൊണ്ട് പുതിയ അധിനിവേശക്കാരുമായി വ്യാപാരം ബന്ധം ചെയ്തിരുന്നതായി പില്‍ക്കാലത്തെ സംഘം കൃതികളില്‍ നിന്ന് മനസ്സിലാക്കാം. ഇവര്‍ കാളി, പൂ‌ര്‍‌വ്വികര്‍(മുത്തപ്പന്‍), പ്രകൃതിശക്തികള്‍, മലദൈവങ്ങള്‍ എന്നിവരെ ആരാധിച്ചിരുന്നു.
കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുന്‍പ്‌ 272-നും 232-നും ഇടയില്‍
അശോകചക്രവര്‍ത്തി സ്ഥാപിച്ച ശിലാഫലകത്തില്‍ നിന്നാണ്‌ ലഭിച്ചിരിക്കുന്നത്‌. അശോകക്രവര്‍ത്തിയുടെ രണ്ടാം ശിലാശാസനത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : "ദേവന്മാര്‍ക്ക് പ്രിയനാകിയ രാജാ പ്രിയദര്‍ശിയുടെ രാജ്യത്തും അയല്‍ രാജ്യങ്ങളായ ചോള, പാണ്ഡ്യ, സത്യപുത്ര, കേരളപുത്ര രാജ്യങ്ങളിലും, താമ്രപര്‍ണിയിലും യവനരാജാവായ ആന്റിയോക്കോസ് ഭരിക്കുന്ന സ്ഥലത്തും അതിന്റെ അയല്‍ രാജ്യങ്ങളിലും ദേവാനാംപ്രിയ രാജാപ്രിയദര്‍ശി രണ്ട്തരം ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നു: മനുഷ്യര്‍ക്കുള്ള ചികിത്സക്കും കന്നുകാലികള്‍ക്കുള്ള ചികിത്സക്കും. .....". കേരളരാജാവിന്റെ പേര് അശോകശാസനത്തില്‍ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമര്‍ശിക്കപ്പെടുന്നത് കേരളമാണെന്ന് വ്യക്തം. ശിലാശാസനം 13ലും ഇതേരീതിയിലുള്ള പരാമര്‍ശം കാണാം. താമ്രപര്‍ണി എന്ന് പരാമര്‍ശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.
കേരളവും
മദ്ധ്യധരണ്യാഴി മേഖലയിലെ ജനങ്ങളുമായുള്ള വ്യാപാരബന്ധത്തിന് പുരാതനമായ ചരിത്രമുണ്ട്. ബി.സി.ഇ. 1000-ല്‍ സോളമന്റെ കപ്പലുകളില്‍ ഫൊണീഷ്യന്മാര്‍ കേരളതീരത്തുള്ള ഓഫിര്‍ എന്ന തുറമുഖം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പൂവാര്‍ എന്ന ഗ്രാമത്തിലാണ് ഈ ഓഫീര്‍ തുറമുഖം നിലനിന്നിരുന്നത് എന്നും കരുതപ്പെടുന്നു
ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്‌, റോമന്‍, ചൈനീസ്‌ യാത്രാരേഖകളില്‍ കേരളത്തെപ്പറ്റിയുളള വിവരണങ്ങള്‍ കാണാം. ക്രി.മു. 302 സെലൂക്കസ് നിക്കേറ്റര്‍ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളില്‍ കേരളത്തെപ്പറ്റിയും ഇവിടത്തെ തുറമുഖത്തെപ്പറ്റിയും വിവരണം ഉണ്ട്. ക്രി.വ. ആദ്യ നൂറ്റാണ്ടില്‍ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യചരിത്രത്തില്‍ കേരളത്തിനെക്കുറിച്ച് നിരവധി പരാമര്ശങ്ങള്‍ ഉണ്ട്. പുരാതന കാലം മുതല്‍ കേരളം
ചേര രാജവംശത്തിനു കീഴിലായിരുന്നു. ഈ രാജവംശം ഇന്നത്തെ ചെറുമരാണെന്നും അതല്ല കുറവരാണെന്നും വാദങ്ങള്‍ നിലനില്‍കുന്നു.തമിഴ്‌ ആയിരുന്നു ചേരന്‍മാരുടെ വ്യവഹാര ഭാഷ. തമിഴില്‍ നിന്നും വേറിട്ട്‌ മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ്‌ കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്‌. പ്രത്യേകിച്ചു മതങ്ങള്‍ ഇല്ലായിരുന്ന കേരളത്തില്‍ ക്രിസ്ത്വബ്ദത്തിന്റെ തുടക്കത്തിലേ ക്രിസ്തുമതത്തിനു പ്രചാരം ലഭിച്ചു. ക്രിസ്തുവിനു മുന്‍പു തന്നെ കേരളീയര്‍ യഹൂദരുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ക്രിസ്തു ശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു. അതിനു വളരെക്കാലം മുന്നേ തന്നെ ബുദ്ധ-ജൈനമതങ്ങള്‍ വളരെ മുന്നേറ്റം നടത്തിയിരുന്നു. എട്ടാം നൂറ്റാണ്ടോടു കൂടി ബുദ്ധമതം ക്ഷയിക്കുകയും ഹിന്ദുമതം പ്രബലമായിത്തീരുകയും ചെയ്തു. എട്ടാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ്‌ മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നില്‍. പത്താം നൂറ്റാണ്ടു മുതല്‍ കേരളം ജന്മി പ്രഭുക്കന്മാരുടെ കീഴിലായി. ഇവരുടെ പരസ്പര പോരാട്ടങ്ങള്‍ക്കൊടുവില്‍ മൂന്നു അധികാര കേന്ദ്രങ്ങള്‍ നിലവില്‍ വന്നു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍. തുടര്‍ന്നാണ്‌ കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്‌.


പോര്‍ച്ചുഗീസ്‌ സഞ്ചാരിയായ വാസ്കോ ഡ ഗാമ 1498-ല്‍ കേരളത്തില്‍ എത്തിയത്‌ കേരളത്തില്‍ നിന്നുളള സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ അറബികളുടെ മേല്‍ക്കോയ്മ തകര്‍ക്കുക എന്ന ഉദ്ദ്യേശത്തോടെ ആയിരുന്നു. അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാര്‍ അറബികളായിരുന്നു. ഏതായാലും കേരളത്തിന്റെ കടല്‍മുഖങ്ങള്‍ യൂറോപ്യന്‍ വ്യാപാരികള്‍ക്കു മുന്നില്‍ തുറക്കപ്പെട്ടതോടെ ഭൂമിമലയാളത്തിന്റെ ചരിത്രഗതി മാറിമറിഞ്ഞു. ഇതോടെ കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ പുതിയ് അദ്ധ്യായം തുറക്കുകയായി. കേരള ചരിത്രത്തില്‍ ക്രമബദ്ധമായ രേഖകള്‍ പാശ്ചാത്യനാടുകളില്‍ ലഭ്യമാകുന്നത് വാസ്കോഡഗാമയുടെ കേരള സന്ദര്‍ശനത്തോടെയാണ്‌. പോര്‍ച്ചുഗീസുകാരെത്തുടര്‍ന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും അവസാനമായി ബ്രിട്ടീഷുകാരും കേരളത്തില്‍ സ്വാധീനമുറപ്പിച്ചു. വിദേശാധിപത്യത്തിനെതിരെ നടന്ന നിരവധി സമരങ്ങളാണ് പിന്നീടുള്ള കേരളചരിത്രത്തിലെ പ്രധാന ഏടുകളെല്ലാം.
ഈ കാലഘട്ടത്തിലെല്ലാം കേരളം
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു. മലബാര്‍ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കന്‍മാരിലൂടെയായിരുന്നു ഭരണം. 1947-ല്‍‍ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. ഇതേത്തുടര്‍ന്ന്, 1956 നവംബര്‍ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായിആഘോഷിക്കപ്പെടുന്നു. ഭൂമിശാസ്ത്രം


അക്ഷാംശം 8o17' 30" മുതല്‍ 12o47‘40“ വരെയും രേഖാംശം കിഴക്ക് 74o51‘57“ മുതല്‍ 77o 24‘47“ വരെയുമാണ് കേരളത്തിന്റെ കിടപ്പ്. ആകെ വിസ്തീര്‍ണ്ണം 38,863 ചതുരശ്ര കിലോമീറ്ററാണ്. ഇത് ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ 1.18 ശതമാനം മാത്രമേ വരൂ. തെക്കുവടക്ക് നിളം 560 കി.മീറ്ററും കിഴക്ക് പടിഞ്ഞാറ് ശരാശരി വീതി 60 കിലോമീറ്ററും ആണ്. കേരളത്തിന്റെ വടക്കേ അറ്റത്തെ വീതി 11 കി. മീ ആണെങ്കില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ 124 കിലോമീറ്റര്‍ വരെ വീതിയുണ്ട്. തെക്കോട്ട് വീണ്ടും വീതി കുറഞ്ഞ് വരുന്നു.


ജില്ലകള്‍


കേരളത്തിലെ പതിനാല്‌ ജില്ലകള്‍ വടക്കേ മലബാര്‍, മലബാര്‍, കൊച്ചി, മദ്ധ്യ തിരുവിതാം‌കൂര്‍, തിരുവിതാം‌കൂര്‍ എന്നീ അഞ്ച് ചരിത്രപരമായ പ്രദേശങ്ങളിലായി കിടക്കുന്നു. ഈ പ്രദേശങ്ങളിലായി കിടക്കുന്ന ഓരോ ജില്ലകളും താഴെക്കൊടുക്കുന്നു.
വടക്കേ മലബാര്‍: കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് , കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക്
മലബാര്‍: വയനാട് ജില്ലയിലെ മാനന്തവാടി താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങള്‍, കോഴിക്കോട് ജില്ലയിലെ വടകര താലൂക്ക് ഒഴിച്ചുള്ള ഭാഗങ്ങള്‍, മലപ്പുറം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂര്‍ ജില്ലയുടെയും ചിലഭാഗങ്ങള്‍
കൊച്ചി: എറണാകുളം, പാലക്കാട് ജില്ലയുടെയും, തൃശ്ശൂര്‍ ജില്ലയുടെയും ചിലഭാഗങ്ങള്‍
മദ്ധ്യതിരുവിതാംകൂര്‍: കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട
തിരുവിതാംകൂര്‍: കൊല്ലം, തിരുവനന്തപുരം
കേരളത്തിലെ 14 റവന്യൂ ജില്ലകള്‍ 62 താലൂക്കുകള്‍, 1453 റവന്യൂ വില്ലേജുകള്‍, 1007 ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.
കേന്ദ്രഭരണപ്രദേശമായ
പുതുച്ചേരിയുടെ ഭാഗമായ മാഹിയുടെ അതിരുകള്‍ കേരളവുമായാണ്‌ പങ്കുവെക്കുന്നത്. തിരുവനന്തപുരമാണ്‌ സംസ്ഥാന തലസ്ഥാനവും ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരവും. കൊച്ചിയാണ്‌ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ നഗരാതിര്‍ത്തിയിലായി വസിക്കുന്നതും.വലിയ തുറമുഖ നഗരവും. കോഴിക്കോട്, തൃശ്ശൂര്‍, കണ്ണൂര്‍ എന്നിവയാണ്‌ പ്രധാന വാണിജ്യനഗരങ്ങള്‍. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ നഗരങ്ങളില്‍ താമസിക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്. ഇവിടത്തെ 50 ശതമാനത്തിലധികം ജനങ്ങള്‍ നഗരത്തിലാണ്‌ വസിക്കുന്നത്.കണ്ണൂരിലെ നഗര ജനസംഖ്യ 1,212,898 ആണ്‌ ഇത് എറണാകുളത്തിനുശേഷം ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന നഗരവുമാണ്‌ കേരളത്തിലെ ഹൈക്കോടതി എറണാകുളത്താണ്‌ സ്ഥിതി ചെയ്യുന്നത്.


കാലാവസ്ഥ


ഭൂമധ്യരേഖയില്‍ നിന്ന് വളരെ അടുത്തായിക്കിടക്കുന്നതിനാല്‍ കേരളത്തില്‍ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ സമുദ്രസാമീപ്യവും പശ്ചിമഘട്ടനിരകള്‍ മഴമേഘങ്ങളേയും ഈര്‍പ്പത്തിനേയും തടഞ്ഞു നിര്‍ത്തുന്നതും മൂലം, സമശീതോഷ്ണ കാലവസ്ഥയാണുള്ളത്. കേരളത്തില്‍ കാലാവസ്ഥകള്‍ വ്യക്തമായി വ്യത്യാസം പുലര്‍ത്തുന്നവയാണ്‌. രണ്ട് മഴക്കാലങ്ങള്‍ ആണ് ഉള്ളത്. കാലവര്‍ഷവും തുലാവര്‍ഷവും. ശൈത്യകാലം, വേനല്‍ക്കാലം, ഉഷ്ണകാലം എന്നീ മറ്റു കാലാവസ്ഥകളും അനുഭവപ്പെടുന്നു. കൂടിയ ആര്‍ദ്രത മൂലം അന്തരീക്ഷ ഊഷ്മാവില്‍ വര്‍ഷത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകളേ കാണിക്കാറുമുള്ളു.




ശൈത്യകാലം


ചൂടു കുറഞ്ഞ വരണ്ട കാലാവസ്ഥ എന്നേ പറയാന്‍ പറ്റൂ. ഭൂമധ്യരേഖയില്‍ നിന്ന് അകന്ന പ്രദേശങ്ങള്‍ പോലെ വളരെ കുറഞ്ഞ താപനില കേരളത്തില്‍ രേഖപ്പെടുത്തിക്കാണാറില്ല. മഴ നന്നേ കുറവായിരിക്കും കുറഞ്ഞ താപനില 13-16 വരെ ചിലപ്പോള്‍ ആകാറുണ്ട്. എന്നാല്‍ കൂടിയ താപനില 23 നു താഴെ നില്‍ക്കുകയും ചെയ്യുന്ന സുഖകരമായ ഒരു കാലാവസ്ഥയാണ് ഇത്. മൂന്നാര്‍ പോലെയുള്ള കുന്നിന്‍പ്രദേശങ്ങളിലെ താപനില ശൈത്യപ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വളരെ ഇഷ്ടമാകുന്നതിനാല്‍ വിദേശീയരായ സന്ദര്‍ശകര്‍ കൂടുതല്‍ ഉണ്ടാവുന്ന ഒരു കാലമാണിത്. ഏറ്റവും കൂടിയ മഴയുടെ അളവ് 5 സെ.മീ. യില്‍ താഴെയാണ്.


വേനല്‍ക്കാലം


കേരളത്തിലെ വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. മാര്‍ച്ച് മുതല്‍ മേയ് വരേയുള്ള കാലമാണ് ഇത്. എന്നാല്‍ മറ്റിടങ്ങളിലില്ലാത്ത തരം വേനല്‍ മഴ കേരളത്തിന്റെ പ്രത്യേകതയാണ്. വിട്ടു വിട്ട് പെയ്യുന്ന മഴ മാര്‍ച്ച് മേയ് മാസങ്ങളിലെ താപനില കുറക്കാന്‍ സഹായിക്കാറുണ്ട്. ഈ കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലാണ്. ഇത് മേയിലാണ് കൂടുതലും ലഭ്യമാകുന്നത്. കണ്ണൂര്‍ ജില്ലയിലെ തെക്കു കിഴക്കന്‍ ഭാഗങ്ങള്‍ , മലപ്പുറം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങള്‍, പാലക്കാട് ജില്ല എന്നിവിടങ്ങളില്‍ 20 സെ.മീ ഓളം മഴ ലഭിക്കാറുണ്ട്. കാട്ടുതീ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് ഇക്കാലത്താണ്.


മഴക്കാലം


ഇത് വ്യക്തമായ രീതിയില്‍ രണ്ട് കാലങ്ങളിലായാണ് വരുന്നത്


ഇടവപ്പാതി


ഇടവപ്പാതി അഥവാ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം പൊതുവേ കാലവര്‍ഷം എന്ന പേരിലും പരാമര്‍ശിക്കപ്പെടുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരേയുള്ള മാസങ്ങളിലാണ് ഇത്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇക്കാലത്താണ്. ഇടവം പകുതിയില്‍ മഴ ആരംഭിക്കുന്നതു കൊണ്ട് ഇടവപ്പാതി എന്നു വിളിക്കാറുള്ള ഈ മഴക്കാലം അറബിക്കടലില്‍ നിന്ന് രൂപം കൊണ്ട് വരുന്ന മഴമേഘങ്ങള്‍ പശ്ചിമഘട്ടത്തിന്റെ സാമീപ്യം മൂലം ഘനീഭവിച്ച് ഉണ്ടാകുന്നതാണ്. ഇടിവെട്ടും മിന്നലും കുറവായിരിക്കുമെന്നതും ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും മഴപെയ്യുമെന്നതുമാണ് തുലാവര്‍ഷത്തെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇറ്റുക്കി ജില്ലയിലെ പീരുമേട് പ്രദേശങ്ങളിലാണ്. ഇവിടെ 400 സെ.മീ വരെ മഴ ലഭിക്കുന്നു. മലബാറിലെ കുറ്റ്യാടി, വൈത്തിരി പ്രദേശങ്ങളിലാണ് വടക്ക് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്.
കേരളത്തിലെ മഴയുടെ നാലില്‍ മൂന്നുഭാഗവും
ജൂണിനും സെപ്റ്റംബറിനും ഇടക്കുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലാണ്‌ പെയ്യുന്നത്. വടക്കുനിന്ന് തെക്കോട്ട് വരുമ്പോള്‍ മഴയുടെ അളവ് കുറഞ്ഞു കുറഞ്ഞുവരുന്നു. കോഴിക്കോട് വര്‍ഷത്തില്‍ ശരാശരി 302.26 സെന്റീമീറ്റര്‍ മഴ ലഭിക്കുമ്പോള്‍ തിരുവനന്തപുരത്ത് ഇത് 163 സെന്റീമീറ്റര്‍ മാത്രമാണ്‌.


തുലാവര്‍ഷം


വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കാലം എന്നറിയപ്പെടുന്ന ഇത് തുലാം രാശിയിലാണ് പെയ്യുന്നത്. അതായത് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ. സംസ്ഥാനത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് ഈ മഴ കൂടുതലായും ലഭിക്കുന്നത്. വൈകുന്നേരങ്ങളില്‍ ആണ് കൂടുതലായും പെയ്യുക , മാത്രവുമല്ല മഴയ്ക്ക് മുമ്പ് ഇടി മിന്നലിന്റെ വരവേല്പ് ഇക്കാലത്ത് കൂടുതലായുണ്ടാകും. പുനലൂര്‍, കുറ്റിയാടി, നേരിയമംഗലം എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്.




ഗതാഗതം


റോഡുകള്‍


കേരളത്തിലെ ദേശീയപാതയുടെ ആകെ നീളം 1,524 കിലോമീറ്ററും സംസ്ഥാനപാതയുടേത് 4,006 കിലോമീറ്ററുമാണ്‌, കൂടാതെ 23,702 കിലോമീറ്റര്‍ ജില്ലാപാതകളും കേരളത്തിലുണ്ട് കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാതയാണ്‌ ദേശീയ പാത 17. ഇടപ്പള്ളിയില്‍ നിന്നും പനവേല്‍(മുംബൈക്ക് സമീപം‍)ദേശീയ പാത 4 വരെയുള്ള ദേശീയ പാത 17-ലെ ഇടപ്പള്ളിമുതല്‍ തലപ്പാടി വരെ 420 കിലോമീറ്റര്‍ ഈ പാത കേരളത്തിലൂടെ കടന്നുപോകുന്നു. കേരളത്തിലൂടെയുള്ള രണ്ടാമത്തെ നീളം കൂടിയ ദേശീയപാതയാണ്‌ ദേശീയപാത 47. ഇത് തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലെ കന്യാകുമാരി വരെ പോകുന്നു. ഇത് വാളയാര്‍മുതല്‍ കളിയിക്കാവിള വരെയുള്ള 416.8 കിലോമീറ്റര്‍ കേരളത്തിലൂടെ കടന്നുപോകുന്നു. ദേശീയപാത 49 (കൊച്ചി-രാമേശ്വരം), ദേശീയപാത 208(കൊല്ലം-തിരുമംഗലം), ദേശീയപാത 212(കോഴിക്കോട്-മൈസൂര്‍), ദേശീയപാത 213(കോഴിക്കോട്-പാലക്കാട്), ദേശീയപാത 220(കൊല്ലം-തേനി) എന്നീ ദേശീയപാതകള്‍ കേരളത്തില്‍ നിന്നും തുടങ്ങുന്നു.ദേശീയപാതകള്‍ കഴിഞ്ഞാല്‍ കേരളത്തിലെ റോഡ് ശൃംഖലയില്‍ പ്രധാനം സംസ്ഥാനപാതകളാണ്‌. ഇവ കൂടാതെ ജില്ലാപാതകളും, പഞ്ചായത്തു പാതകളും ചേര്‍ന്ന്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളേയും ബന്ധപ്പെടുത്തുന്നു.


റെയില്‍‌വേ


കേരളത്തിലൂടെ തെക്ക്‌-വടക്കായി കടന്നുപോകുന്ന ദക്ഷിണ റെയില്‍വേയിലെ മംഗലാപുരം - കന്യാകുമാരി പാതയും ഷൊര്‍ണ്ണൂരില്‍ നിന്നും പാലക്കാട്‌ വഴിയുള്ള സേലം പാതയും കൊല്ലത്ത്‌ നിന്നുമുള്ള മധുര പാതയും കേരളത്തിലെ പല പ്രധാന നഗരങ്ങളേയും ഭാരതത്തിലെ മുഖ്യനഗരങ്ങളുമായി ബന്ധിപ്പിക്കുന്നു.


ജലഗതാഗതം


നദികളും അവയുടെ തോടുകളും തലങ്ങും വിലങ്ങുമുള്ള കേരളത്തില്‍ വള്ളങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ മുഖ്യയാത്രാവാഹനങ്ങള്‍. ഇത്തരം ജലഗതാഗത സൗകര്യമുള്ളതിനാല്‍ പ്രാചീനലോകത്തെ പ്രധാന തുറമുഖങ്ങളുടെ ഭൂപടത്തില്‍ കേരളം ഇടം പിടിച്ചത്. വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലങ്ങള്‍ കൂടുതലുള്ളതിനാല്‍ യ ഭക്ഷണം, പാര്‍പ്പിടം, സഞ്ചാരം, വസ്ത്രധാരണം എന്നിവയില്‍ തനതായ ശൈലികള്‍ കേരളത്തിനു സ്വന്തമായി. തുറമുഖങ്ങളും ഉള്‍നാടന്‍ ജലായശയത്തിന്റെ സാമീപ്യം മൂലം ആദ്യം കുട്ടനാട്ടിലായിരുന്ന കേരളത്തിന്റെ തലസ്ഥാനം പിന്നീട്ട് കൊടുങ്ങല്ലൂരിലേക്കും പിന്നെ കൊച്ചിയിലേക്കും മാറി. അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെതന്നെ പ്രധാന തുറമുഖങ്ങളിലൊന്നാണ്. ദേശീയ ജലമാര്‍ഗ്ഗമായി പ്രഖ്യാപിക്കപ്പെട്ട കൊല്ലം - കോട്ടപ്പുറം ദേശീയജലപാത-3 കേരളത്തിലാണ്.


വ്യോമഗതാഗതം


കൊച്ചി(നെടുമ്പാശ്ശേരി), കോഴിക്കോട്(കരിപ്പൂര്‍), തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പ്രധാന അന്താരാഷ്ട്രവിമാനത്താവളങ്ങള്‍. കൊച്ചി വെല്ലിങ്ടണ്‍ അയലന്റിലുള്ള വിമാനത്താവളം നാവികസേനയുടെ ആവശ്യത്തിനായി മാത്രം ഉപയോഗിക്കപ്പെടുന്നു. കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരില്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.




രാഷ്ട്രീയം


ബഹുകക്ഷി ജനാധിപത്യ സംവിധാനമാണ്‌ കേരളത്തില്‍ നിലവിലുളളത്‌.കേരളത്തിലെ ജനങ്ങള്‍ ഒരു മുന്നണിയോടും സ്ഥായിയായ അനുഭാവം പുലര്‍ത്താറില്ല. ഇതിനാല്‍ ഓരോ 5 വര്‍ഷവും സര്‍ക്കാരുകള്‍ മാറി മാറി വരുന്നു. സി.പി.എം., കോണ്‍ഗ്രസ്‌(ഐ) എന്നീ പാര്‍ട്ടികളാണ്‌ പ്രധാന കക്ഷികള്‍. വടക്കന്‍ ജില്ലകളില്‍ സി.പി.എംന്റെ ആധിപത്യമാണ്‌. മധ്യകേരളത്തിലാണ്‌ കോണ്‍ഗ്രസിന്‌ സ്വാധീനമുളളത്‌. ഒരു രാഷ്ട്രീയ കക്ഷിക്കും ആഴത്തില്‍ സ്വാധീനമില്ലാത്തതിനാല്‍ മുന്നണി സംവിധാനമാണ്‌ ഇപ്പോള്‍‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണി(യു.ഡി.എഫ്‌)യും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ-മാര്‍ക്സിസ്റ്റ്‌(സി.പി.എം) നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി(എല്‍ഡി.എഫ്‌.)യുമാണ്‌ കേരള രാഷ്ട്രീയം നിയന്ത്രിക്കുന്നത്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്‌(മാണി), ജെ.എസ്‌.എസ്‌., സി.എം.പി., ആര്‍.എസ്‌.പി.(എം) എന്നിവയാണ്‌ യു.ഡി.എഫിലെ ഘടക കക്ഷികള്‍. സി.പി.ഐ., ആര്‍.എസ്‌.പി.,ജനതാദള്‍(എസ്‌), കേരളാ കോണ്‍ഗ്രസ്‌(ജെ), കേരളാ കോണ്‍ഗ്രസ്‌(എസ്‌), കോണ്‍ഗ്രസ്‌(എസ്‌) എന്നിവയാണ്‌ എല്‍.ഡി.എഫിലെ ഇതര കക്ഷികള്‍. കെ. കരുണാകരന്റെ ഡി.ഐ.സി. എന്ന പാര്‍ട്ടിയെ ലയിപ്പിച്ചതിന് നാഷണലിസ്റ്റ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ(എന്‍.സി.പി) എല്‍.ഡി.എഫില്‍ നിന്നും 2006 ഡിസംബറില്‍ പുറത്താക്കി.




ഭരണ സംവിധാനം


നിയമനിര്‍മ്മാണ സഭയായ കേരള നിയമസഭയില്‍ 141 അംഗങ്ങളുണ്ട്‌. 140 നിയമസഭാമണ്ഡലങ്ങളില്‍ നിന്നുളള ജനപ്രതിനിധികളും ആംഗ്ലോ-ഇന്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ഒരു നോമിനേറ്റഡ്‌ അംഗവും. സര്‍ക്കാരിന്റെ തലവന്‍ ഗവര്‍ണര്‍ ആണ്‌. എന്നിരുന്നാലും ഗവര്‍ണര്‍ക്ക്‌ നാമമാത്രമായ അധികാരങ്ങളേയുള്ളു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ്‌ ഭരണസംവിധാനം നിയന്ത്രിക്കുന്നത്‌. ത്രിതല പഞ്ചായത്തുകളടങ്ങുന്നതാണ്‌ പ്രാദേശിക ഭരണസംവിധാനം. ഗ്രാമപഞ്ചായത്തുകളാണ്‌ ഏറ്റവും താഴെത്തട്ടിലുളളത്‌. പിന്നീട്‌ ബ്ലോക്ക്‌ പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും. ഇവകൂടാതെ അഞ്ചു പ്രധാന നഗരങ്ങളെ കോര്‍പറേഷനുകളായും പ്രധാന പട്ടണങ്ങളെ മുനിസിപ്പാലിറ്റികളായും തിരിച്ചിട്ടുണ്ട്‌. എല്ലാ ജില്ലകളിലും ഭരണ മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ കലക്ടര്‍മാരുമുണ്ട്‌. രാജ്യത്തെ പരമോന്നത നിയമനിര്‍മ്മാണ സഭയായ ലോക്‌സഭയിലേക്ക്‌ കേരളം 20 പ്രതിനിധികളെ അയക്കുന്നു. പാര്‍ലമെന്റിന്റെ അധോമണ്ഡലമായ രാജ്യസഭയില്‍ കേരളത്തിന്‌ 9 പ്രതിനിധികളുണ്ട്‌.




സമ്പദ് വ്യവസ്ഥ


സംസ്ഥാ‍നമായി രൂപീകൃതമായതു മുതല്‍ നാലര പതിറ്റാണ്ടുകളോളം സോഷ്യലിസ്റ്റ് ജനാധിപത്യത്തിലൂന്നിയ ക്ഷേമരാഷ്ട്ര മൂല്യങ്ങളാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ സമീപകാലത്ത് സ്വതന്ത്ര വ്യാപാരം, നേരിട്ടുള്ള വിദേശ നിക്ഷേപം തുടങ്ങിയ ഉദാരസമീപനങ്ങളിലൂടെ ഒരു മിശ്രസമ്പദ്‌വ്യവസ്ഥ എന്ന നിലയിലേക്കു മാറിയിട്ടുണ്ട്. 2004-2005ലെ കണക്കുകളനുസരിച്ച് കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 89451.99 കോടി രൂപയാണ്. ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചാ സൂചികയിലും വന്‍‌കുതിച്ചു ചാട്ടം കാണാനാകുന്നുണ്ട്. 1980-90കളില്‍ അഞ്ചു മുതല്‍ ആറു ശതമാനം വരെയായിരുന്ന വളര്‍ച്ചാ നിരക്ക് 2003-2004-ല്‍ 7.4 ശതമാനമായും 2004-2005-ല്‍ 9.2 ശതമാനമായും വര്‍ദ്ധിച്ചു. ഇതൊക്കെയാണെങ്കിലും വളരെക്കുറച്ചു വന്‍‌കിട കമ്പനികളേ കേരളത്തില്‍ മുതല്‍മുടക്കാന്‍ തയാറാകുന്നുള്ളൂ. എന്നാല്‍ കേരളത്തിലെ സമ്പദ് വ്യവസ്ഥ ഈ കുറവു നികത്തുന്നതിനു പ്രധാന കാരണം വിദേശ നാടുകളിലുള്ള കേരളീയര്‍ നാട്ടിലേക്കയക്കുന്ന പണമാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഇരുപതു ശതമാനത്തോളം വരും ഇത്.
കേരളത്തിന്റെ ആളോഹരി വരുമാനം 11,819 രൂപയാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണ്. ആഗോള ശരാശരിയില്‍ നിന്നും ഏറെ താഴെയും. കേരളത്തിന്റെ മാനവ വികസന സൂചികയും ജീവിത നിലവാരക്കണക്കുകളും ഇന്ത്യയിലെ ഏറ്റവും മികച്ചതും ആഗോള നിലവാരത്തോടു കിടപിടിക്കുന്നതുമാണ്. ഒരേ സമയം ഉയര്‍ന്ന ജീ‍വിത നിലവാരവും താഴ്ന്ന സാമ്പത്തിക വളര്‍ച്ചയും പിന്തുടരുന്ന കേരളത്തിലെ ഈ അപൂര്‍വ സാഹചര്യത്തെ കേരള മോഡല്‍.എന്ന പേരില്‍ സാമ്പത്തിക ഗവേഷകര്‍ പഠനവിഷയമാക്കാറുണ്ട്.
വിനോദസഞ്ചാരം, പൊതുഭരണം, ബാങ്കിങ്, ഗതാഗതം, വാര്‍ത്താവിനിമയം എന്നിവയുള്‍പ്പെടുന്ന സേവന മേഖലയും കൃഷി, മത്സ്യബന്ധന മേഖലകളുമാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലുകള്‍.




വ്യവസായം




ഒരു സംസ്ഥാനം എന്ന നിലയില്‍ കേരളം രൂപീകരിച്ചതിനു ശേഷം കേരളത്തിലെ വ്യവസായങ്ങള്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത് വെല്‍ഫെയര്‍ സൊസൈറ്റികള്‍ പോലുള്ള ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു.കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വകാര്യവല്‍ക്കരണവും, ഉദാരവല്‍ക്കരണവും നേരിട്ടുള്ള വിദേശ നിക്ഷേപവും കേരള സമ്പദ് വ്യവസ്ഥയില്‍ നടക്കുന്നുണ്ട് .കേരളത്തിന്റെ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്(gross domestic product)(2004-2005ലെ കണക്കനുസരിച്ച്) ഏതാണ്ട് 89451.99 കോടി രൂപയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.എങ്കിലും സമീപകാലത്തെ GDP വളര്‍ച്ച(2004–2005 ല്‍ 9.2% 2003–2004ല്‍ 7.4%) പഴയ കാലത്തെ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെച്ചമാണെന്നു കാണാം(1980കളില്‍ ഇത് 2.3% ഉം,1990 കളില്‍ ഇത് 5.1% ഉം 5.99%ആയിരുന്നു).1998 മുതല്‍ 2005 വരെ കേരളത്തിലെ വ്യാവസായികവളര്‍ച്ച 8.93% ആയിരുന്നു. ഇന്ത്യയുടെ ദേശീയ ശരാശരി 4.80 ശതമാനവുമാണ്. കേരളത്തിലെ പെര്‍ കാപ്പിറ്റ ജി.എസ്.ഡി.പി Rs. 11,819 (US$ 243.47),ആണ്‌. ഇത് ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാള്‍ വളരെയധികവും അന്താരാഷ്ട്ര ശരാശരിയേക്കാള്‍ വളരെ കുറവുമാണ്‌. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഹ്യൂമണ്‍ ഡവലപ്പ്മെന്റ് ഇന്‍ഡെക്സ് കേരളത്തിലാണ്‌. കേരള പ്രതിഭാസം അല്ലെങ്കില്‍ കേരളാ മോഡല്‍ വികസനം എന്നൊക്കെ വിളിക്കുന്ന, സംശയകരം എന്നു തോന്നാവുന്ന കേരളത്തിലെ ഈ ഉയര്‍ന്ന ജന ജീവിതനിലവാരവും താഴ്ന്ന സാമ്പത്തിക നിലവാരവും സേവനമേഖല മൂലമാണെന്ന് പലരും കരുതുന്നുണ്ട്. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലെന്നു പറയാവുന്നത് ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന കേരളീയര്‍ മൂലമാണ്‌. ജി.എസ്.ഡി.പി.യുടെ അഞ്ചിലൊന്ന് ഭാഗവും ലഭിക്കുന്നത് വിദേശമലയാളികളിലൂടെയാണ്.
ടൂറിസം, പൊതുമേഖല, ബാങ്ക് മുതലായ സാമ്പത്തിക സ്ഥാപനങ്ങള്‍, പൊതുമരാമത്ത്, കമ്യൂണിക്കേഷന്‍ ( ‍- 2002-2003-ലെ ജി.എസ്.ഡി.പിയുടെ 63.8 %) തുടങ്ങിയ സേവനമേഖലകളും ,കൃഷി, മത്സ്യബന്ധനം (ജി.എസ്.ഡി.പിയുടെ 17.2 %) എന്നിവയാണ്‍ പ്രധാനമായും സമ്പദ്ഘടനയുടെ പ്രധാന സ്രോതസ്സുകള്‍. കേരള ജനതയുടെ എതാണ്ട് പകുതി കുടുംബങ്ങളും പ്രധാനമായും കൃഷിയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ്‌ കഴിയുന്നത്. കേരളത്തിലെ 3105.21 കിലോമീറ്റര്‍ ചതുരശ്രവിസ്തൃതി വരുന്ന നെല്‍പ്പാടങ്ങളില്‍ നിന്ന്, ഏതാണ്ട് 600-ല്‍ അധികം തരത്തിലുള്ള നെല്‍വിളകളിലൂടെ 688,859 ടണ്‍ അരി ഒരു വര്‍ഷം ഉല്പാദിപ്പിക്കുന്നുണ്ട്. മറ്റു പ്രധാന വിളകളില്‍ നാളികേരം(899,198 ), ചായ, കാപ്പി( ഇന്ത്യന്‍ ഉല്പാദനത്തിന്റെ 23 % അല്ലെങ്കില്‍ 57,000 ടണ്‍) റബ്ബര്‍, കശുവണ്ടി, കുരുമുളക്, ഏലം, വാനില തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയുള്‍പ്പെടുന്നു. കേരളത്തിലെ 590 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന തീരങ്ങളിലെ 1.050 മില്യണ്‍ മുക്കുവര്‍ ചേര്‍ന്ന് ഏതാണ്ട് 668,000 ടണ്‍ മത്സ്യം ഉല്പാദിപ്പിക്കുന്നുണ്ട്(1999–2000 കാലയളവിലെ കണക്ക്).
പരമ്പരാഗത വ്യവസായങ്ങളായ കയര്‍, നെയ്ത്ത്, കരകൗശല വസ്തു നിര്‍മ്മാണം എന്നിവയിലൂടെ10 ലക്ഷം ജനങ്ങള്‍ക്ക് ജോലി ലഭിക്കുന്നുണ്ട്. ഏതാണ്ട് 1,80,000 ചെറുകിട വ്യവസായങ്ങളില്‍ നിന്ന് ഏതാണ്ട് 909,859 മലയാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നുണ്ട്; 511 മദ്ധ്യ വന്‍കിട വ്യവസായ യൂനിറ്റുകളും കേരളത്തിലുണ്ട്. ഇല്‍മനൈറ്റ്, കാവോലിന്‍, ബോക്സൈറ്റ്, സിലിക്ക, ക്വാര്‍ട്‌സ്, സിക്രോണ്‍ തുടങ്ങിയ ഭൂഖനന യൂനിറ്റുകളില്‍ നിന്നായി ( ജി.എസ്.ഡി.പി.യുടെ 0.3 % ) ഒരു ചെറിയ വരുമാനവും കേരളത്തിനു ലഭിക്കുന്നുണ്ട്. ഗൃഹ പൂന്തോട്ട നിര്‍മ്മാണം, ജന്തു പരിപാലനം എന്നീ മേഖലകളിലും നൂറു കണക്കിനാളുകള്‍ തൊഴിലെടുക്കുന്നുണ്ട്. മറ്റു പ്രധാന മേഖലകളില്‍ ടൂറിസം, നിര്‍മ്മാണം, ബിസിനസ് പ്രോസസ് ഔട്ട് സോഴ്‌സിങ്ങ് എന്നിവയുമുള്‍പ്പെടുന്നു. 2002 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ ബാങ്കുകള്‍ക്കു മുഴുവനായി 3341 ബ്രാഞ്ചുകളുണ്ട്.ഇതില്‍ ഓരോ ബാങ്കുകളും 10,000 ജനങ്ങള്‍ ഉപയോഗിക്കുന്നു. ഇന്ത്യയിലെ ബാങ്കുകള്‍ അധികമായുള്ള മൂന്നാമത് സംസ്ഥാനമാണ്‌ കേരളം. 2007-ലെ കണക്കുകള്‍ അനുസരിച്ച് കേരളത്തിലെ തൊഴില്‍ രഹിതര്‍ ആകെ ജനസംഖ്യയുടെ 9.4 % ആണ്. ജനസഖ്യയുടെ 12.71 % മുതല്‍ 36 % വരെ ദാരിദ്ര രേഖക്കു താഴെയുള്ളവരാണ്‌. 45,000 ജനവാസികള്‍ ചേരി പ്രദേശങ്ങളിലും താമസിക്കുന്നുണ്ട്.
വ്യവസായങ്ങള്‍ക്ക് പറ്റിയ സ്ഥലമല്ല എന്ന അപഖ്യാതി അടുത്തകാലത്തായി കേരളത്തെ പിടികൂടിയിട്ടുണ്ട്. തൊഴില്‍ യൂണിയന്‍ മേഖലയുടെ അകാരണമായ ഇടപെടലുകള്‍ മൂലമോ കുറഞ്ഞ നിരക്കില്‍ ജോലിക്കാരെ കിട്ടാത്തതോ പ്രവര്‍ത്തനദിനങ്ങള്‍ വിവിധ സമരങ്ങളുടേയും ഹര്‍ത്താലുകളുടേയും പേരില്‍ മുടങ്ങുന്നതോ ഒക്കെ ഇതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.




വിനോദസഞ്ചാരം


കേരളം ഇന്ന് ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായി വളര്‍ന്നിരിക്കുകയാണ്‌ , 2006ല്‍ 85 ലക്ഷം വിനോദസഞ്ചാരികള്‍ കേരളം സന്ദര്‍ശിക്കുകയുണ്ടായി. ഇത് മുന്‍‌വര്‍ഷത്തെ അപേക്ഷിച്ച് 23.68% വര്‍ധന കാണിക്കുന്നു . മലയോരങ്ങളും കടലോരങ്ങളും വനസ്ഥലികളും തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി സഞ്ചാരികള്‍ക്കു പ്രിയങ്കരമായ ഒട്ടേറെ സ്ഥലങ്ങള്‍ കേരളത്തിലുടനീളമുണ്ട്. സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ഇവിടങ്ങളിലേക്കു പ്രവഹിക്കുന്നു. മൂന്നാര്‍, നെല്ലിയാമ്പതി, പൊന്മുടി തുടങ്ങിയ മലയോര കേന്ദ്രങ്ങളും കോവളം, വര്‍ക്കല, ചെറായി ബീച്ചുകളും, പെരിയാര്‍, ഇരവികുളം വന്യജീവി കേന്ദ്രങ്ങളും, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ കായല്‍ മേഖലയും ത്യശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളും വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളാണ്. സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയിലും വിനോദസഞ്ചാരം നിര്‍ണായകമായ പങ്കു വഹിക്കുന്നു. ഇന്ത്യന്‍ വൈദ്യ സമ്പ്രദായമായ ആയുര്‍വേദവുമായി ബന്ധപ്പെട്ട വിനോദസഞ്ചാരവും സുപ്രധാനമാണ്.




സാംസ്കാരികരംഗം


മലയാളം മലയാളികളുടേതാണെങ്കിലും കേരളം അവരുടേതുമാത്രമല്ല. പരദേശികളിലൂടെയാണ്‌ കേരളം വളര്‍ന്നത്. മലയാളഭാഷ തന്നെ സങ്കരമായ ഒന്നാണ്‌. പരകീയമായ നിരവധി പദങ്ങള്‍ മലയാളത്തില്‍ ആദേശം ചെയ്യപ്പെട്ടിരിക്കുന്നു. മുന്‍കാലങ്ങളില്‍ കേരളം മലയാളികളൂടെ മാതൃഭൂമി എന്നു വിളിച്ചിരുന്നെങ്കിലും കേരളത്തില്‍ വസിക്കുന്ന പരദേശികളുടെ സംഭാവനകള്‍ കണക്കിലെടുത്ത് കേരളം, കേരളീയരുടെ മാതൃഭൂമി എന്ന നിലയിലേക്കുയര്‍ന്നിട്ടുണ്ട്. കേരളത്തെ മാതൃഭൂമിയായി സ്വീകരിച്ച അന്യദേശീയരുടെ ഏകീകരണത്തിലും സ്വാംശീകരണത്തിലുമാണ്‌ കേരളം വികസിച്ചത്. കേരളസംസ്കാരത്തിന്റെ ചൈതന്യം അതിന്റെ വൈവിദ്ധ്യ ജനസഞ്ചയത്തിന്റെ ഐക്യത്തിലാണ്‌. മതസഹിഷ്ണുത, ജാതി-മത-വര്‍ഗവീക്ഷണം, രാഷ്ട്രീയബോധം, മൂല്യബോധം, സാക്ഷരത, സ്വതന്ത്രവീക്ഷണം തുടങ്ങിയ സവിശേഷതകള്‍ കേരളത്തില്‍ പൊതുവെ വികസിച്ചുവരാന്‍ കാരണം ഈ സങ്കലിതസ്വഭാവത്തിന്റെ സാര്‍വ്വലൗകീകതയാണ്‌. കേരളത്തില്‍ മൂന്നേകാല്‍ കോടിയിലേറെ വരുന്ന ജനങ്ങള്‍ എല്ലാം കേരളീയരാണെങ്കിലും അവരെല്ലാം മലയാളികള്‍ അല്ല എന്നതാണ്‌ കേരളത്തിന്റെ ബഹുമുഖ സാംസ്കാരികതക്ക് കാരണം. ഈ മത-ഭാഷാന്യൂനപക്ഷങ്ങളുട സങ്കലനത്തില്‍ നിന്ന് കേരളത്തിലെ ജനങ്ങളിലും അവരുടെ ആചാരരീതികളിലും മാത്രമല്ല കേരളത്തിന്റെ തന്നെ സാംസ്കാരിക പശ്ചാത്തലത്തിലും മാറ്റങ്ങളുണ്ടായി. മതന്യൂനപക്ഷങ്ങളില്‍ പ്രധാനമായും ക്രൈസ്തവരും മുസ്ലീങ്ങളുമാണ്‌. അപ്രധാനമായവരില്‍ ബുദ്ധ-ജൈന-സിക്ക് വിഭാഗങ്ങളും ഉണ്ട്. ഭാഷാന്യൂനപക്ഷങ്ങളില്‍ ഏറ്റവും അധികം തമിഴ് സംസാരിക്കുന്നവരാണ്‌. കൂടാതെ ഇരുപത്തഞ്ചോളം മറ്റു ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും കുറവ് ചൈനീസ് ഭാഷ സംസാരിക്കുന്നവരാണ്‌.
ഒരു മതമായി കേരളത്തില്‍ കുടുയേറിയ ആദ്യത്തെ ജനവിഭാഗം
യഹൂദര്‍ ആണ്‌. സിറിയന്‍ നാഗരികതയില്‍ നിന്നു വന്നയഹൂദമതം പോലെ തന്നെ ഇന്ത്യയിലെ ഇതരഭാഗത്തു നിന്നും ഹിന്ദുമതവും സംഘടിതമായി വന്നു ചേര്‍ന്നു. സിറിയന്‍ നാഗരികതയില്‍ ജനിച്ച ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തിച്ചേര്‍ന്നു. ക്രിസ്തുമതം ദര്‍ശനങ്ങളിലൂടെയും പരിവര്‍ത്തനത്തിലൂടെയും തെക്കന്‍കേരളത്തില് വ്യാപിച്ചപ്പോള്‍ ഇംസ്ലാം മതം സമഭാവനയിലധിഷ്ഠിതമായ ദര്‍ശനം പ്രചരിപ്പിച്ചതിലൂടെയും കുടിയേറ്റത്തിലൂടെയും കേരളത്തിന്റെ വടക്കന്‍ മേഖലയില്‍ വ്യാപിച്ചു. എന്നാല്‍ ഇതിനേക്കാള്‍ വളരെ മുന്‍പേ തന്നെ ബുദ്ധ-ജൈന മതങ്ങള്‍ കേരളത്തില്‍ വേരൂന്നിയിരുന്നു.




വിദ്യാഭ്യാസം


കേരളത്തില്‍ വിദ്യാഭ്യാസം ബുദ്ധജൈനമതക്കാരുടെ പള്ളികളെ കേന്ദ്രീകരിച്ചാണ് ആരംഭിച്ചത് എന്നാണ് കരുതുന്നത്. പിന്നീട് വന്ന ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഈ രീതി പിന്തുടര്‍ന്നു. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി,എസ്.എന്‍.ട്രസ്‌റ്റ്, എം.ഇ.എസ് എന്നീ സംഘടനകളും ഒട്ടേറെ സ്കൂളുകളും കോളെജുകളും നടത്തുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ സംസ്കാരമുള്ള സംസ്ഥാനമാണ് കേരളം. ആദ്യമായി ഇന്ത്യയില്‍ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനം എന്ന നിലയില്‍ കേരളം ലോകശ്രദ്ധ പിടിച്ചു പറ്റി. കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ മേഖല ഏതൊരു വികസിത രാജ്യത്തെയും വിദ്യാഭ്യാസമേഖലയൊടും കിട പിടിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസമേഖലയില്‍ പരിമിതികള്‍ ഉണ്ടെങ്കില്‍ പോലും ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ ഒരു പരിധി വരെ കേരളം വിജയിച്ചിട്ടുണ്ട്. അക്ഷയ എന്ന പേരില്‍ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടൂണ്ട്.




No comments:

Post a Comment

EID MUBARAK

Bhuvan mapping

DOWN LOAD Bhuvan mapping A review of ISRO Bhuvan Features and Performance

Here is a frank review of the features and performance of ISRO Bhuvan (the much anticipated satellite-based 3D mapping application from ISRO) BETA Release and comparing it to supposed arch rival Google Earth. Bhuvan from the begining is claiming that it is not competing with Google Earth in any way, but there was much hype and propaganda in the media saying that ISRO Bhuvan will be a Google Earth killer atleast in India. But it looks like that can nit be the case anytime soon. Here is why..

  • While Google Earth works on a downloadable client, Bhuvan works within the browser (only supports Windows and IE 6 and above).
  • The ISRO Bhuvan currently has serious performance issues. The site currently very unstable. It gives up or hangs the browser every once in a while. When a layer (state, district, taluk, etc.) is turned on, it renders unevenly and sometimes fails to render at all. The navigation panel failed to load routinely and it felt like a rare sighting when we could actually use the panel.
  • The promise of high resolution images has not been kept. While the service promises zoom up to 10 metres from the ground level as against 200 metres for Google Earth, we didn’t encounter a single image with nearly as much detailing. In fact, comparative results for a marquee location such as New Delhi’s Connaught Place or Red Fort make its clear as to the inferior performance of ISRO Earth as of now.
  • The navigation tools are similar to Google Earth (GE).
  • The search doesn’t work if a query returns multiple results. A pop up window is supposed to give the multiple results from which the user is supposed to be able to choose. During two days of sporadic testing, we found the result only once. The rest of the time, the window would pop up, but nothing would be displayed. When the search is accurate, the software ‘flies in’ to the exact location, the same way as GE.
  • Users need to create an account and download a plug-in.
  • Bhuvan packs a lot of data on weather, waterbodies and population details of various administrative units. We were unable to access weather data. Clicking on icons of administrative units show basic information such as the population. For specialist users, Bhuvan might hold some attraction. For instance, there is a drought map which cab be used to compare drought situation across years and there is a flood map that shows Bihar during the Kosi flood and after. With Isro backing, Bhuvan would be able to provide such relevant data from time to time, but the application needs major improvements in terms of usability before it will be of interest to the ordinary user.
  • Users can also not edit any data or tag locations.
  • We hope Bhuvan is able to fix the bugs soon. But even then, to be a credible alternative to existing mapping services, and even to get new users to try it, it much provide much higher resolution images. User interest will be piqued only when they can see their house or school or local street in high resolution. With Isro data, this is easily doable.

Having said all this, ISRO Bhuvan is still a very good step forward for ISRO in the right direction we feel. We wish all the best for ISRO and hopefully Bhuvan will mature very fast to become a good service and can really compete with Google Earth.

download bhuvan mapping.............. here